ഇരുൾ തുളുമ്പി നിന്നീടും
മഹാ വിസ്തൃത സാഗരം!
ശബ്ദമില്ല ചലനമി-
ല്ലൊരു തുള്ളി വെളിച്ചവും!
ഇതിൻ ശൂന്യവിതാന,ത്താ-
ലിലപോലൊരു മേരുവിൽ,
തപസ്സു ചെ,യ്തണുപ്രായൻ
പ്രപഞ്ചത്തിൻ പിതാമഹൻ!
യുഗങ്ങൾ നീണ്ട യജ്ഞം സ-
ഫലമായ്ത്തീർന്ന മാത്രയിൽ
ആശ പോൽ, സ്വന്തമാത്മാവു
നൂറായ് പൊട്ടി വിരിഞ്ഞു പോൽ!
അവയോ,പിന്നെയും പൊട്ടി
പലേനിലയമിട്ടുപോൽ!
മഹാ സ്ഫോടന ശബ്ദങ്ങൾ
വിശ്വമാകെ മുഴങ്ങിപോൽ!
അതാണിന്നും മുഴങ്ങും ത്രി-
സ്വരാക്ഷര മഹാസ്വരം!
ഓംകാര മന്ത്ര പുഷ്പത്തിൻ
മധുവായ്,വചനാമൃതം,
ആത്മാവാകെ, നിറഞ്ഞപ്പോൾ
ജീവൻ ഭൂവി,ലുദിച്ചു പോൽ!
ജീവനോരോന്നുമാത്മാവി-
ന്നസ്ഥിത്വം പങ്കു വയ്ക്കയിൽ
ഉണ്ടായ ഭിന്ന ജന്മങ്ങ-
ളെല്ലാം ഞാനെ,ന്നറിഞ്ഞു ഞാൻ!
സയൻസും ബൈബിളും വേദ-
മന്ത്ര തന്ത്ര ശതങ്ങളും,
ഉൽപ്പത്തിക്കു വലംവച്ചു
നാലു ചുറ്റും കറുങ്ങവേ,
ഇതേ ബിന്ദുവിലീക്ഷിക്കാം
പ്രപഞ്ചത്തിൻ പിതാവിനെ!
സമസ്ത ശക്തിസമ്പത്തിൻ
നികേതം ഗൂഢ സത്തയേ!
സത്തിൻ രൂപ വിശേഷങ്ങൾ
കാണാൻ തപ്പി നടന്നവർ
അതിതാണെന്നു കൽപ്പിച്ചു
കൊത്തിയുണ്ടാക്കി മൂർത്തികൾ!
അവയ്ക്കാദരവർപ്പിക്കാ-
നടുത്തായ്ച്ചെന്നു നിൽക്കവേ
അറിഞ്ഞൂ മുഖമില്ലാത്ത
വെറും ബിംബങ്ങ,ളാണവ!
അൽപ്പ വിജ്ഞാനി ഞാൻ തന്നെ
ഇവ നിർമ്മിച്ച ശിൽപ്പിയും!
അറിഞ്ഞേൻ തനി സമ്പൂർണ്ണം
വെറും ശൂന്യതയെന്നതും!
വിധിക്കുന്നതു ഞാനേ,ഞാൻ
മാത്രമെൻ വിധിയാളനും!
നന്മ തിന്മക ളേതെന്ന-
താരു ചൊല്ലുന്നു നിശ്ചിതം?
മറ്റൊരാൾക്കധികാരങ്ങൾ
തന്നാ,രെന്നെ വിധിക്കുവാൻ?
ഇല്ലെനിയ്ക്കധിപൻ വേറെ
ഞാനാണെന്നുട മസ്ഥനും!
ആരെങ്ങാരെ വിളിച്ചാലു-
മൊരേയുത്തരമാണു ‘ഞാൻ‘
‘അഹം ബ്രഹ്മാസ്മി‘ വേദങ്ങൾ
കണ്ടതെങ്ങു,മൊരുത്തരം!
‘ഞാനെ’,പിന്നെ,യവനിലേ-
ക്കൊന്നി,ച്ചദ്വൈത ചിന്തയിൽ!
ഞാനാണു ദൈവ,മെന്നൊന്നേ
സെമറ്റിസ,മറിഞ്ഞതും!
അവർ ‘ഞാനെ‘ പ്രതിഷ്ഠിച്ചൊ-
രധികാരക്കസേരയിൽ!
ജനിച്ചിവിടെ മേലാളും
മന്തിയും ഭരണീയരും!
ഇവരോ, ദുരിതം പെയ്തു
കുടിപ്പിക്കുന്നു കയ്പുനീർ
നമുക്കു വഴി യൊന്നത്രേ
തെളിക്കാം ഋഷി വാടികൾ
ശ്രവിക്കാം സാമവേദത്തിൻ
‘സർവ്വതും സമ‘ മന്ത്രണം!
ഞാനാണു ദൈവ,മെന്നോതും
പ്രമാണം സർവ്വ മൌലികം!
അവനും ഞാനുമൊന്നെന്ന-
തറിയും സാമ ദർശനം,
സമസ്തൈശ്വര്യ സമ്പന്ന-
മേതിനും പരമാശ്രയം!
ഇവിടാണുള്ള,താത്മാവും
ബ്രഹ്മവും ദൈവ പുത്രനും.
ഇവിടെത്തന്നെ,യല്ലാഹു-
വേക,നന്ത്യ പ്രവാചകൻ!
കാണാതെ കണ്ടിവർക്കായ് നാം
ചെയ്തിടും ബലിപൂജകൾ
ഭുജിക്കാതെ ഭുജിക്കുന്ന-
താത്മാവിൻ തൃപ്തി മണ്ഡലം!
പ്രാണൻ പിരിഞ്ഞു പോകുമ്പോൾ
പൂർത്തിയാകുന്നു സർവ്വതും !
അതുപിന്നെ തപം ചെയ്വൂ
പരമാദിയി,ലെന്നപോൽ,
ഇവിടെക്കണ്ടു മുട്ടുന്ന-
തൊന്നായന്ത്യവു,മാദിയും!
----*----
മഹാ വിസ്തൃത സാഗരം!
ശബ്ദമില്ല ചലനമി-
ല്ലൊരു തുള്ളി വെളിച്ചവും!
ഇതിൻ ശൂന്യവിതാന,ത്താ-
ലിലപോലൊരു മേരുവിൽ,
തപസ്സു ചെ,യ്തണുപ്രായൻ
പ്രപഞ്ചത്തിൻ പിതാമഹൻ!
യുഗങ്ങൾ നീണ്ട യജ്ഞം സ-
ഫലമായ്ത്തീർന്ന മാത്രയിൽ
ആശ പോൽ, സ്വന്തമാത്മാവു
നൂറായ് പൊട്ടി വിരിഞ്ഞു പോൽ!
അവയോ,പിന്നെയും പൊട്ടി
പലേനിലയമിട്ടുപോൽ!
മഹാ സ്ഫോടന ശബ്ദങ്ങൾ
വിശ്വമാകെ മുഴങ്ങിപോൽ!
അതാണിന്നും മുഴങ്ങും ത്രി-
സ്വരാക്ഷര മഹാസ്വരം!
ഓംകാര മന്ത്ര പുഷ്പത്തിൻ
മധുവായ്,വചനാമൃതം,
ആത്മാവാകെ, നിറഞ്ഞപ്പോൾ
ജീവൻ ഭൂവി,ലുദിച്ചു പോൽ!
ജീവനോരോന്നുമാത്മാവി-
ന്നസ്ഥിത്വം പങ്കു വയ്ക്കയിൽ
ഉണ്ടായ ഭിന്ന ജന്മങ്ങ-
ളെല്ലാം ഞാനെ,ന്നറിഞ്ഞു ഞാൻ!
സയൻസും ബൈബിളും വേദ-
മന്ത്ര തന്ത്ര ശതങ്ങളും,
ഉൽപ്പത്തിക്കു വലംവച്ചു
നാലു ചുറ്റും കറുങ്ങവേ,
ഇതേ ബിന്ദുവിലീക്ഷിക്കാം
പ്രപഞ്ചത്തിൻ പിതാവിനെ!
സമസ്ത ശക്തിസമ്പത്തിൻ
നികേതം ഗൂഢ സത്തയേ!
സത്തിൻ രൂപ വിശേഷങ്ങൾ
കാണാൻ തപ്പി നടന്നവർ
അതിതാണെന്നു കൽപ്പിച്ചു
കൊത്തിയുണ്ടാക്കി മൂർത്തികൾ!
അവയ്ക്കാദരവർപ്പിക്കാ-
നടുത്തായ്ച്ചെന്നു നിൽക്കവേ
അറിഞ്ഞൂ മുഖമില്ലാത്ത
വെറും ബിംബങ്ങ,ളാണവ!
അൽപ്പ വിജ്ഞാനി ഞാൻ തന്നെ
ഇവ നിർമ്മിച്ച ശിൽപ്പിയും!
അറിഞ്ഞേൻ തനി സമ്പൂർണ്ണം
വെറും ശൂന്യതയെന്നതും!
വിധിക്കുന്നതു ഞാനേ,ഞാൻ
മാത്രമെൻ വിധിയാളനും!
നന്മ തിന്മക ളേതെന്ന-
താരു ചൊല്ലുന്നു നിശ്ചിതം?
മറ്റൊരാൾക്കധികാരങ്ങൾ
തന്നാ,രെന്നെ വിധിക്കുവാൻ?
ഇല്ലെനിയ്ക്കധിപൻ വേറെ
ഞാനാണെന്നുട മസ്ഥനും!
ആരെങ്ങാരെ വിളിച്ചാലു-
മൊരേയുത്തരമാണു ‘ഞാൻ‘
‘അഹം ബ്രഹ്മാസ്മി‘ വേദങ്ങൾ
കണ്ടതെങ്ങു,മൊരുത്തരം!
‘ഞാനെ’,പിന്നെ,യവനിലേ-
ക്കൊന്നി,ച്ചദ്വൈത ചിന്തയിൽ!
ഞാനാണു ദൈവ,മെന്നൊന്നേ
സെമറ്റിസ,മറിഞ്ഞതും!
അവർ ‘ഞാനെ‘ പ്രതിഷ്ഠിച്ചൊ-
രധികാരക്കസേരയിൽ!
ജനിച്ചിവിടെ മേലാളും
മന്തിയും ഭരണീയരും!
ഇവരോ, ദുരിതം പെയ്തു
കുടിപ്പിക്കുന്നു കയ്പുനീർ
നമുക്കു വഴി യൊന്നത്രേ
തെളിക്കാം ഋഷി വാടികൾ
ശ്രവിക്കാം സാമവേദത്തിൻ
‘സർവ്വതും സമ‘ മന്ത്രണം!
ഞാനാണു ദൈവ,മെന്നോതും
പ്രമാണം സർവ്വ മൌലികം!
അവനും ഞാനുമൊന്നെന്ന-
തറിയും സാമ ദർശനം,
സമസ്തൈശ്വര്യ സമ്പന്ന-
മേതിനും പരമാശ്രയം!
ഇവിടാണുള്ള,താത്മാവും
ബ്രഹ്മവും ദൈവ പുത്രനും.
ഇവിടെത്തന്നെ,യല്ലാഹു-
വേക,നന്ത്യ പ്രവാചകൻ!
കാണാതെ കണ്ടിവർക്കായ് നാം
ചെയ്തിടും ബലിപൂജകൾ
ഭുജിക്കാതെ ഭുജിക്കുന്ന-
താത്മാവിൻ തൃപ്തി മണ്ഡലം!
പ്രാണൻ പിരിഞ്ഞു പോകുമ്പോൾ
പൂർത്തിയാകുന്നു സർവ്വതും !
അതുപിന്നെ തപം ചെയ്വൂ
പരമാദിയി,ലെന്നപോൽ,
ഇവിടെക്കണ്ടു മുട്ടുന്ന-
തൊന്നായന്ത്യവു,മാദിയും!
----*----
![]() |
| Gust in night |

No comments:
Post a Comment