മുഴക്കീ വാന സൈന്യങ്ങൾ
കാഹളം നാലു ദിക്കിലും!
ഒറ്റയാളു,മുയർത്തില്ലാ
കഷ്ട,മെന്തു ഭവിച്ചുവോ?
കേട്ടേൻ,പരിചിതം ശബ്ദം:
അവർ ഞങ്ങടെയെല്ലുകൾ
കുഴിച്ചെടുത്തെ,ണീൽക്കുന്ന-
തിനി,യെങ്ങനെ ദൈവമേ?
തെല്ലു ചിന്തിച്ചതിൻ ശേഷം
ചൊല്ലിനാൻ, സർവ്വവല്ലഭൻ!
എങ്കിലോ മാറ്റിവയ്ക്കുന്നേ-
നന്ത്യമാം വിധിയും തഥാ.
നോക്കാം നമുക്ക്, മോഷ്ടിക്കു-
ന്നാരു, നമ്മുടെ,യസ്ഥികൾ?
ആളും പേരു,മുറയ്ക്കാതാ-
രാരോറ്റെന്തു വിധിക്കുവാൻ?
നിറുത്തി,നാദ്യമേ ചീഞ്ഞോ-
രീ, സിമിത്തേരി വാണിഭം!
മണ്ണിൻ വില മഹാക്രൂരം
വരില്ലിത്ര ന്യുയോർക്കിലും.
പിന്നെ വാരുന്നതെല്ലാവും
പണസഞ്ചിക്കു തീറ്റകൾ
ഈഭൂമിയ്ക്കുണ്ടൊരമ്മാച്ചൻ
ഈരേഴാം ക്ഷീര സിന്ധുവിൽ!
അതിലുണ്ടൊരു മൺഗോളം
അതിരില്ലാത്ത തോട്ടവും
അവിടത്രേ വിതക്കുന്ന-
താദ്യം ജീവന്റെ വിത്തുകൾ !
ജനിച്ചൂ മാതുലൻ, പിന്നെ
പൂത്തൂ വൃക്ഷലതാദികൾ
കായ്കൾ പക്ഷേ പഴുത്തില്ല;
കൊതി വന്നില്ല തിന്നുവാൻ!
വിശപ്പില്ല വിയർപ്പില്ല
മോദമോടേ കഴിഞ്ഞവർ
കൊയ്ത്തും തല്ലും കഴി,ഞ്ഞിപ്പോൾ
വിശ്രമിക്കുന്നു മാതുലൻ
അവിടെച്ചെന്നു ചോദിച്ചാ-
ലദ്ദേഹം ചൊല്ലു,മസ്ഥികൾ
ഇപ്പോഴേതു പുരേടത്തിൽ
റബ്ബറായെന്നു കൃത്യമായ് !
ഇതു ചൊല്ലി മറഞ്ഞേപോ-
യുടൻ, സ്വർഗ്ഗീയ നന്ദനൻ:
സ്വരമെന്യേ പറന്നേപോയ്
മാലാഖാമാരു മപ്പഴേ!
----*----

