Sunday, January 15, 2012

അന്ത്യവിധി




മുഴക്കീ വാന സൈന്യങ്ങൾ

കാഹളം നാലു ദിക്കിലും!

ഒറ്റയാളു,മുയർത്തില്ലാ

കഷ്ട,മെന്തു ഭവിച്ചുവോ?

       കേട്ടേൻ,പരിചിതം ശബ്ദം:

അവർ ഞങ്ങടെയെല്ലുകൾ

കുഴിച്ചെടുത്തെ,ണീൽക്കുന്ന-

തിനി,യെങ്ങനെ ദൈവമേ?

     തെല്ലു ചിന്തിച്ചതിൻ ശേഷം

ചൊല്ലിനാൻ, സർവ്വവല്ലഭൻ!

എങ്കിലോ മാറ്റിവയ്ക്കുന്നേ-

നന്ത്യമാം വിധിയും തഥാ.

നോക്കാം നമുക്ക്, മോഷ്ടിക്കു-

ന്നാരു, നമ്മുടെ,യസ്ഥികൾ?

   ആളും പേരു,മുറയ്ക്കാതാ-


രാരോറ്റെന്തു വിധിക്കുവാൻ?


    നിറുത്തി,നാദ്യമേ ചീഞ്ഞോ-

രീ, സിമിത്തേരി വാണിഭം!

മണ്ണിൻ വില മഹാക്രൂരം

വരില്ലിത്ര ന്യുയോർക്കിലും.

പിന്നെ വാരുന്നതെല്ലാവും

പണസഞ്ചിക്കു തീറ്റകൾ

     ഈഭൂമിയ്ക്കുണ്ടൊരമ്മാച്ചൻ

ഈരേഴാം ക്ഷീര സിന്ധുവിൽ!

അതിലുണ്ടൊരു മൺഗോളം

അതിരില്ലാത്ത തോട്ടവും

അവിടത്രേ വിതക്കുന്ന-

താദ്യം ജീവന്റെ വിത്തുകൾ !

ജനിച്ചൂ മാതുലൻ, പിന്നെ

പൂത്തൂ വൃക്ഷലതാദികൾ

കായ്കൾ പക്ഷേ പഴുത്തില്ല;

കൊതി വന്നില്ല തിന്നുവാൻ!

വിശപ്പില്ല വിയർപ്പില്ല

മോദമോടേ കഴിഞ്ഞവർ

കൊയ്ത്തും തല്ലും കഴി,ഞ്ഞിപ്പോൾ

വിശ്രമിക്കുന്നു മാതുലൻ

അവിടെച്ചെന്നു ചോദിച്ചാ-

ലദ്ദേഹം ചൊല്ലു,മസ്ഥികൾ

ഇപ്പോഴേതു പുരേടത്തിൽ

റബ്ബറായെന്നു കൃത്യമായ് !

    ഇതു ചൊല്ലി മറഞ്ഞേപോ-

യുടൻ, സ്വർഗ്ഗീയ നന്ദനൻ:

സ്വരമെന്യേ പറന്നേപോയ്

മാലാഖാമാരു മപ്പഴേ!

----*----



No comments:

Post a Comment